Sunday, 24 January 2010

എന്തുകൊണ്ട്‌ ബാരക്‌ ഒബാമ നോബല്‍ അര്‍ഹിക്കുന്നില്ല?

ഒബാമമാനിയയുടെ ചിന്താശൂന്യമായ ആന്ധ്യമോ, ഇനിയും നിറവേറാത്ത പ്രതീക്ഷകളിലൂടെ സ്വയംനിര്‍മിച്ചെടുത്ത വഞ്ചനാമണ്ഡലത്തില്‍ നിന്ന്‌ അദ്ദേഹത്തെ വെള്ളപൂശിസംരക്ഷിക്കുവാനുള്ള കുതന്ത്രമോ, കാരണം എന്തുമാവട്ടെ, വിശ്രുതമായ നോബല്‍ സമാധാനസമ്മാനത്തിന്‌ (2009) യുഎസ്‌ പ്രസിഡന്റ്‌ ബാരക്‌ ഹുസൈന്‍ ഒബാമയെ തെരഞ്ഞെടുത്തതിലൂടെസ്വീഡിഷ്‌ നോബല്‍ കമ്മിറ്റി ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍അന്ധാളിപ്പിച്ചിരിക്കുകയാണ്‌.ലോകം ഒബാമയെ ഇഷ്‌ടപ്പെടുന്നില്ല എന്നോ അവിശ്വസിക്കുന്നു എന്നോ അല്ല ഞാന്‍പറഞ്ഞുവരുന്നത്‌. ഉയര്‍ന്ന രാഷ്‌ട്രീയാവബോധമുള്ള ഒരുപാടുപേര്‍ അങ്ങനെവിശ്വസിക്കുന്നുണ്ടെങ്കിലും ലോകജനസാമാന്യത്തിനിടയില്‍ ഇപ്പോഴും ഒബാമയുടെ ഇമേജ്‌,പോസിറ്റീവ്‌ തന്നെയാണ്‌. എന്നെ ഞെട്ടിച്ച കാര്യം ഈ സാഹസികോദ്യമത്തിലൂടെ നോബല്‍കമ്മിറ്റി പ്രകടിപ്പിച്ച ധൈഷണിക അലസതയുടെയും രാഷ്‌ട്രീയ ഭീരുത്വത്തിന്റെയുംരൂക്ഷതയാണ്‌.എട്ടു വര്‍ഷത്തെ ജോര്‍ജ്‌ബുഷിന്റെ കരാളമായ കാലത്തിനു ശേഷം ബാരക്‌ ഒബാമസമാധാനദൂതുമായി വൈറ്റ്‌ഹൗസിലേക്ക്‌ കടന്നുവന്നപ്പോള്‍ ലോകജനത ഏറെ ആഹ്ലാദത്തോടെയാണ്‌അദ്ദേഹത്തെ വരവേറ്റത്‌. അന്നുമുതല്‍ ഇന്നുവരെ യുദ്ധവും സമാധാനവും എന്നവിഷയത്തെക്കുറിച്ചുള്ള പ്രസംഗമത്സരത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു ഒബാമ.ഗ്വാണ്ടനാമോയിലെ കുപ്രസിദ്ധമായ സൈനികത്തടവറ അടച്ചുപൂട്ടും, പീഡനപര്‍വത്തിനുംയുദ്ധത്തിനും വിരാമമിട്ട്‌ എത്രയും വേഗം ഇറാഖില്‍ നിന്ന്‌ പിന്‍വാങ്ങും, ഇറാനുമായിനയതന്ത്രചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിലെത്തും... വാഗ്‌ദാനങ്ങള്‍ അനവരതംഒഴുകിക്കൊണ്ടേയിരുന്നു. മധ്യേഷ്യയില്‍ നീതി നടപ്പിലാക്കേണ്ടതിന്റെഅനിവാര്യതയെക്കുറിച്ച്‌ കെയ്‌റോയിലും ആണവരഹിത ലോകത്തെക്കുറിച്ച്‌ പ്രേഗിലും ചെന്ന്‌അദ്ദേഹം ഉജ്ജ്വലമായി സംസാരിക്കുകയും ചെയ്‌തു. അഫ്‌ഗാന്‍ യുദ്ധംഅവസാനിപ്പിച്ചുകളയുമെന്ന മറ്റൊരു ഭീഷണിയും കൂടി ഒബാമ മുഴക്കുകയുണ്ടായി. എന്നാല്‍ഭാഗ്യവശാല്‍ കൂടുതല്‍ സൈനികസാന്നിധ്യത്തോടെയും കുറേക്കൂടി തന്ത്രപരമായനീക്കങ്ങളിലൂടെയും അഫ്‌ഗാന്‍ അധിനിവേശം മുന്നേറുമെന്നാണ്‌ അദ്ദേഹത്തിന്റെസൈനികമേധാവികള്‍ നമുക്ക്‌ ബോധ്യപ്പെടുത്തിത്തന്നത്‌.ഈ വാചകമടികളില്‍ ഒന്നെങ്കിലും ഒബാമ യാഥാര്‍ത്ഥ്യമാക്കിയിരുന്നെങ്കില്‍ നോബല്‍സമാധാന സമ്മാനം തീര്‍ച്ചയായും നീതീകരിക്കപ്പെടുമായിരുന്നു. പക്ഷേ നോര്‍വീജിയന്‍കമ്മിറ്റിയെ ആകര്‍ഷിക്കുവാന്‍ ഡൗണ്‍പെയ്‌മെന്റായി ഒബാമ മുടക്കിയ വാക്കിന്റെ മൂലധനംമാത്രം മതിയായിരുന്നുവെന്നാണ്‌ സമ്മാനപ്രഖ്യാപനം തെളിയിക്കുന്നത്‌. ഏറെപ്രധാനപ്പെട്ട, ഏറ്റവും വിസ്‌മയകരമായ ഒരു വസ്‌തുതയിതാണ്‌: ഈ വര്‍ഷത്തെസമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനര്‍ഹനായ വ്യക്തിയുടെ പേര്‌ നിര്‍ദേശിക്കുവാനുള്ളസമയം ഒബാമ അധികാരമേറ്റതിന്റെ പന്ത്രണ്ടാം ദിവസം തന്നെ അവസാനിച്ചിരുന്നു. അദ്ദേഹത്തെനോമിനേറ്റ്‌ ചെയ്‌തവര്‍, ഈ മനുഷ്യന്‍ എന്താണ്‌ ചെയ്‌തുകാണിക്കാന്‍ പോകുന്നത്‌എന്ന്‌ രണ്ടാഴ്‌ചയെങ്കിലും കാത്തിരുന്ന്‌ കണ്ടിട്ടല്ല ആ പ്രവൃത്തി ചെയ്‌തതെന്ന്‌വ്യക്തം. ഇതൊക്കെ പോട്ടെ, അദ്ദേഹത്തിന്റെ വാഗ്‌ദാനങ്ങളും യഥാര്‍ത്ഥ നയങ്ങളുംഎത്രമേല്‍ പരസ്‌പരവിരുദ്ധമായാണ്‌ മുന്നേറുന്നതെന്നെങ്കിലും നോബല്‍ കമ്മിറ്റിക്ക്‌പരിശോധിക്കാമായിരുന്നു.പശ്ചിമേഷ്യന്‍ സമാധാനം എന്ന പ്രശ്‌നം ഒരുദാഹരണമായെടുക്കാം. ഒബാമയുടെസ്ഥാനാരോഹണത്തോട്‌ തൊട്ടുരുമ്മിനിന്നുകൊണ്ടാണ്‌ ഇസ്രയേല്‍ ഗാസയിലെ കൂട്ടക്കുരുതിഅവസാനിപ്പിച്ചത്‌. ഐക്യരാഷ്‌ട്രസഭാ ന്യായാധിപന്‍ റിച്ചാര്‍ഡ്‌ ഗോള്‍ഡ്‌സ്റ്റോണ്‍തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടനുസരിച്ച്‌ ഇസ്രയേല്‍ രാഷ്‌ട്രീയ നേതൃത്വവുംസൈന്യവും മനുഷ്യത്വത്തിനെതിരെയുള്ള യുദ്ധകുറ്റകൃത്യങ്ങളിലേര്‍പ്പെട്ടുവെന്ന്‌തെളിഞ്ഞ ഒരു യുദ്ധമായിരുന്നു ഗാസയില്‍ നടന്നത്‌. എന്നാല്‍ ഈ റിപ്പോര്‍ട്ട്‌അപ്രസക്തമാണെ%Ehttp://www.risalaonline.com/weekly/FullStory.aspx?ArticleID=c2cd118...

No comments:

Post a Comment